"ഒരു A+ വിലാപം "
കാലം അറിയാതെ പോയ കലാകാരന്മാർക്ക് മുൻപിൽ സമർപ്പിക്കുന്നു.
യാത്ര തുടങ്ങി ഞാൻ - ദീർഘയാത്ര
മനസ്സിലുയർന്നൊരു ചോദ്യ-
ത്തിനുത്തരം തേടി തുടങ്ങി-
യൊരു നീണ്ടയാത്ര.
വെച്ചുനീട്ടിയെൻ ബിരുദയോഗ്യപത്രം.
മുന്നിലിരുന്നവർ ശൂന്യത കണ്ടുഞെട്ടി.
അവരുടെ കൺകളിൽ കലിതുള്ളി
നിൽക്കെയാണ് - മറുപടിയുത്തരം.
അവരറിഞ്ഞില്ല. ആരുമറിഞ്ഞില്ലയെന്നെ.
ആരുമറിഞ്ഞില്ല. ഞാനുമറിഞ്ഞില്ലയെൻ
യോഗ്യതപത്രത്തിലെൻ മരണത്തെ.
കേണപേക്ഷിച്ചതാണു ഞാനെ-
നിക്കുവേണ്ടി.
വിസ്സമ്മതം ചൊല്ലി;
അതും എനിക്കുവേണ്ടി ;
ഒതുക്കി പിടിച്ചു ഞാനെൻ കഴിവിനെ
ആർക്കുവേണ്ടി ?
ഇരുട്ടിൽ വസിച്ചു നാളുകളേറെ;
A+ നായി നടന്നൊരു യുദ്ധ-
ക്കളത്തിൽ ത്തിൽ
തോറ്റുപ്പോയൊരെൻ കലാകരാ...
ഞാനറിയുന്നു നിൻ ഉള്ളിലെ
വിങ്ങിപ്പൊട്ടുന്നൊരു കൂട്ടുകാരാ......
അമരനാണെനുള്ളിലെ കലാകാരൻ.
ജീവതമാണെൻ നടനവേദി.
നൂറു വേഷങ്ങളണിഞ്ഞു ഞാൻ
അതാർക്കുവേണ്ടി ?
"ഞാനെന്ന ചോദ്യത്തിനുത്തരം തേടി
അലഞ്ഞൊരെൻ നിശബ്ദയാത്ര"
നിലയ്ക്കുന്നില്ല അതൊരിക്കലും ;
-- ആദർശ്. ജി. പി. സരസ്സ്
3016
No comments:
Post a Comment